യുവനടിയെ ഡ്രൈവര്‍ കടന്നുപിടിച്ച സംഭവം സംവിധായകന്‍ ഒതുക്കിയെന്ന് പത്മപ്രിയ

തിരുവനന്തപുരം: കൊച്ചിയില്‍ യുവനടിയെ ആക്രമിച്ച സംഭവത്തില്‍ താരസംഘടനയായ അമ്മയിലെ അംഗങ്ങള്‍ ഇമെയില്‍ വഴി പ്രതികരണങ്ങള്‍ അറിയിക്കുന്നുണ്ടെന്നും അവയെല്ലാം വികാരപരമായ കാര്യങ്ങള്‍ മാത്രമാണെന്നും അതിനപ്പുറത്തേക്ക് ആലോചിക്കണമെന്നും നടി പത്മപ്രീയ. ഡല്‍ഹിയില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന ഇന്ത്യന്‍ എക്‌സ്പ്രസിലാണ് താരം ഇക്കാര്യം പറഞ്ഞത്.

ഒരിക്കല്‍ ഒരു നടിയെ കടന്ന് പിടിച്ച ഡ്രൈവര്‍ക്കെതിരെ അവള്‍ പരാതിയുമായി രംഗത്തെത്തി. എന്നാല്‍ പ്രഗല്‍ഭനായ സംവിധായകന്‍ അവളോട് പ്രശ്‌നമുണ്ടാക്കണ്ടെന്നാണ് നിര്‍ദ്ദേശിച്ചത്. അയാളുടെ നിര്‍ദ്ദേശപ്രകാരവും സിനിമയെ പ്രതികൂലമായി ബാധിക്കാതിരിക്കാനും അവളതിന് വഴങ്ങി. എന്നാല്‍ പിന്നീടുള്ള ദിവസങ്ങളിലും അവളുടെ വണ്ടിയോടിച്ചത് അതേ ഡ്രൈവര്‍ തന്നെയായിരുന്നു എന്നും പത്മപ്രീയ പറയുന്നു.

രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയിലേക്ക് നല്ലൊരു വരുമാനം നല്‍കുന്ന വ്യവസായമാണ് സിനിമ. അങ്ങനെയുള്ളൊരു മേഖലയില്‍ ഒരു സ്ത്രീക്ക് ഇത്തരമൊരു ദുരനുഭവം ഉണ്ടായപ്പോള്‍ അവര്‍ക്ക് അവരുടെ സംഘടനയില്‍ നിന്ന് എന്ത് പിന്തുണ ലഭിക്കും എന്നെങ്കിലും തിരുമാനിക്കേണ്ടതില്ലേ എന്നും പത്മപ്രീയ ചോദിച്ചു.
അടുത്തിടെ സെയ്ഫ് അലീഖാനൊപ്പം ഷെഫ് എന്ന ഹിന്ദി ചിത്രത്തില്‍ അഭിനയിച്ചു. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും തുല്യപ്രാധാന്യമുള്ള സെറ്റായിരുന്നു. എല്ലാ മേഖലകളിലും സ്ത്രീകളുടെ സാനിധ്യമുണ്ട്. അന്നുണ്ടായ സന്തോഷവും കരുത്തും വേറെ തന്നെ. സ്ഥിരം പ്രശ്‌നങ്ങളായ ടോയ്‌ലറ്റ്, ഡ്രസ്‌റൂം, വാഷ്‌റൂം എന്നീ പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും താരം പറയുന്നു.