ഇടവക വികാരി രണ്ടുകുട്ടികളുടെ മാതാവായ വീട്ടമ്മയ്ക്കൊപ്പം ഒളിച്ചോടി; കത്തോലിക്കാ സഭയെ നാണം കെടുത്തിയ സംഭവം തൃശൂരില്‍

പ്രവാസിയായ ഭര്‍ത്താവിനെ വേണ്ട വികാരിയായ കാമുകനെ മതിയെന്ന് യുവതി കോടതിയില്‍

കൊച്ചി: കത്തോലിക്കാ സഭയെ വീണ്ടും വിവാദത്തിലാക്കി രണ്ടു കുട്ടികളുടെ അമ്മയായ വീട്ടമ്മയോടാപ്പം വൈദികന്‍ ഒളിച്ചോടി. ഭര്‍ത്താവ് വിദേശത്തുള്ള രണ്ട് മക്കളുടെ അമ്മയായ വീട്ടമ്മയ്ക്കൊപ്പം മാള സെന്റ് സ്റാറലിനിയോസ് ഫൊറേനാ പള്ളി അസി വികാരിയോടൊപ്പമാണ് ഒളിച്ചോടിയത്.

പള്ളിയില്‍ മൂന്ന് വര്‍ഷത്തോളം അസ്സിറ്റന്റ് വികാരിയാ പ്രവര്‍ത്തിച്ചിരുന്നപ്പോഴാണ് ഫാദര്‍ സെബി വിതയത്തിലും വീട്ടമ്മയായ അനിത തോമസ്സും തമ്മില്‍ പ്രണയത്തിലായത്.ഇരുവരുടേയും വഴിവിട്ട ബന്ധം ശ്രദ്ധയില്‍പെട്ട വീട്ടുകാരും പള്ളിയിലെ വികാരിയും ഇരുകൂട്ടരേയും പിന്തിരിപ്പിക്കാന്‍ ആവുന്നത് ശ്രമിച്ചെങ്കിലും വിലക്കുകളെ അതിജീവിച്ച് പ്രണയം തുടരുകയായിരുന്നു. ഖത്തറില്‍ ജോലി ചെയ്യുന്ന വിട്ടമ്മയുടെഭര്‍ത്താവ് പലവട്ടം ഇവരുടെ ബന്ധത്തെകുറിച്ച് സഭയിലെ ഉന്നതരെ ധരിപ്പിച്ചില്ലെങ്കിലും അവരാരും ഇടപ്പെട്ടില്ലെന്നാണ് ഇടവടയിലെ വിശ്വാസികള്‍ ആരോപിക്കുന്നത്.

രണ്ടരമാസം മുമ്പ് പള്ളിയില്‍ നിന്നും ഫാദര്‍ സെബിയെ സ്ഥലം മാറ്റിയെങ്കിലും അനിതയുമായുള്ള ബന്ധത്തിനു മാത്രം ഒരു മാറ്റവുമുണ്ടായില്ല. ഫാദര്‍ സെബിയെ പിരിയാനാവില്ലെന്ന് മനസ്സിലായതോടെ് അനിത അഞ്ചാം ക്ലാസിലും എട്ടാം ക്ലാസിലും പഠിക്കുന്ന മക്കളെ ഉപേക്ഷിച്ച് വീടുവിട്ടിറങ്ങി. അനിതയെ കാണാനില്ലെന്ന് കാട്ടി ഭര്‍തൃപിതാവ് ജോസ് മാള പൊലീസില്‍ പരാതി നല്‍കി. ക്രൈം നമ്പര്‍ 671/17ല്‍ കേരള പൊലീസ് ആക്ട് 57ാം വകുപ്പ് പ്രകാരമാണ് പൊലീസ് കേസെടുത്തു.

അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് അനിതയുമായി ബന്ധപ്പെട്ടപ്പോള്‍ ഹൈദ്രാബാദിലാണെന്നാണ് അനിത പറഞ്ഞത്. സ്റ്റേഷനില്‍ ഹാജരാകാന്‍ പൊലീസ് ആവശ്യപ്പെട്ടു. മെയ് 20 ശനിയാഴ്ച അനിത പൊലീസ് സ്റ്റേഷനില്‍ നേരിട്ട് ഹാജരായി. താന്‍ സ്വന്തം ഇഷ്ട പ്രകാരമാണ് വീട് വിട്ടിറങ്ങിയതെന്നും ഫാദര്‍ സെബിയോടൊപ്പം പോകാനാണ് തല്പര്യമെന്നും അറിയച്ചതിനെ തുടര്‍ന്ന് അനിതയെ ചാലക്കുടി കോടതിയില്‍ ഹാജരാക്കി.

കോടതിയിലും ഫാദറിനൊപ്പം പോയാല്‍ മതിയെന്നാണ് അനിത പറഞ്ഞത്. ഇതോടെ അനിതയെ സ്വന്തം ഇഷ്ടത്തിനു വിടാന്‍ കോടതി ഉത്തരവിടുകയും ചെയ്തു. അനിത ഫാദര്‍ സെബിക്കൊപ്പമാണ് ഇപ്പോഴുള്ളത്. വൈദിക വൃത്തി ഉപേക്ഷിച്ച് കാമുകിക്കൊപ്പം ഇറ്റലിയിലേക്ക് പോകാന്‍ ഒരുങ്ങുകയാണ് ഫാദര്‍ സെബിവിതയത്തില്‍.