നടിയുടെ മുറിയില്‍ റൂംബോയി സ്‌പെയര്‍ കീയുമായി കയറി

തിരുവനന്തപുരം: കൊച്ചിയില്‍ യുവനടി വാഹനത്തില്‍ ആക്രമണത്തിന് ഇരയായതിന് പിന്നാലെ തങ്ങള്‍ക്കുണ്ടായ മോശം അനുഭവങ്ങള്‍ പലനടിമാരും ഇപ്പോള്‍ പറയുന്നു. അത്തരത്തിലുണ്ടായ ഒരു മോശം അനുഭവത്തെ കുറിച്ച് പ്രമുഖ നടി പറഞ്ഞതിങ്ങനെ; സാധാരണ അമ്മയായിരുന്നു കൂട്ട് വന്നിരുന്നത്, പിന്നീട് ഭര്‍ത്താവായി. ചിലപ്പോള്‍ തനിച്ചും യാത്ര ചെയ്യും.

ഒരു ദിവസം അര്‍ദ്ധരാത്രി ഉറക്കത്തിനിടെ കണ്ണ് തുറന്നപ്പോള്‍ പകല്‍ മുറിയല്‍ വന്ന് പോയ റൂം ബോയി നല്‍ക്കുന്നു. നടി അലറി വിളിച്ചപ്പോഴേക്കും അയാള്‍ ഇറങ്ങിയോടി. ശബ്ദം കേട്ട് അടുത്ത റൂമിലുള്ളവരും സെക്യൂരിററിയും എത്തി റൂംബോയിയെ കയ്യോടെ പിടികൂടി. ഭാഗ്യം കൊണ്ടാണ് കുഴപ്പങ്ങളൊന്നുമില്ലാതെ നടി രക്ഷപെട്ടത്. വല്ലമരുന്നും കുത്തിവയ്ക്കുകയോ, ക്ലോറോഫോമോ മറ്റോ മണപ്പിച്ച് ബോധം കെടുത്തിയ ശേഷം മാനഭംഗപ്പെടുത്തിയിരുന്നെങ്കില്‍ എന്താകുമായിരുന്നു.

ഇയാള്‍ എങ്ങനെ മുറിയില്‍ കയറിയെന്ന് അന്വേഷിക്കണമെന്ന് നടി വാശി പിടിച്ചു. റൂം അകത്ത് നിന്ന് പൂട്ടിയിരുന്നെങ്കിലും പുറത്ത് നിന്ന് തുറക്കാന്‍ കഴിയും പക്ഷെ, അതിന് താക്കോല്‍ വേണം. റിസപ്ഷെനില്‍ നിന്ന് സ്പെയര്‍ താക്കോല്‍ മോഷ്ടിച്ചാണ് ഇയാള്‍ അകത്ത് കടന്നത്.

സംഭവത്തിന് ശേഷം ഇയാളെ പറഞ്ഞ് വിട്ടു പ്രശ്നം ഒതുക്കി. ഇതിന് മുമ്പും പല നടിമാര്‍ക്കും ഇത്തരത്തിലുള്ള ദുരനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ആലപ്പുഴയിലെ ഒരു ഹോട്ടലിലായിരുന്നു മുമ്പ് സിനിമാക്കാര്‍ സ്ഥിരമായി തങ്ങിയിരുന്നത്. ഒരിക്കല്‍ ഇവിടുത്തെ കുളിമുറിയില്‍ നിന്ന് ഒളിക്യാമറാ കണ്ടെത്തി. അന്ന് ഒരു പ്രമുഖ സംവിധായകന്‍ ഇടപെട്ടാണ് പ്രശ്നം ഒതുക്കിയത്.