സ്വാമി ചതിച്ചില്ല; എല്ലാം കാമുകന്റെ ഗൂഡാലോചനയെന്ന് പെണ്‍കുട്ടി

പീഡനശ്രമത്തിനിടെ സ്വാമിയുടെ ലിംഗം പെണ്‍കുട്ടി ച്ഛേദിച്ച സംഭവത്തില്‍ പുതിയ വഴിത്തിരിവുകള്‍. ഇതുസംബന്ധിച്ച് പെണ്‍കുട്ടി നടത്തിയ ഫോണ്‍ സംഭാഷണങ്ങള്‍ പുറത്തായതോടെ കാര്യങ്ങള്‍ വീണ്ടും സങ്കീര്‍ണമാകുകയാണ്.

സ്വാമി ഗംഗേശാനന്ദ ചതിച്ചിട്ടില്ല. സ്വാമിയുമായി ലൈംഗിക ബന്ധമുണ്ടായിരുന്നില്ല. സ്വാമിയും അമ്മയും തമ്മിലും യാതൊരു ബന്ധവുമില്ലായിരുന്നു. സ്വാമിയെ മനപ്പൂര്‍വമല്ല മുറിനേല്‍പ്പിച്ചത്. എല്ലാം കാമുകന്‍ അയ്യപ്പദാസിന്റെ ഗൂഡാലോചനയാണ്.

അയ്യപ്പദാസ് സംഭവത്തിനു രണ്ടു ദിവസം മുമ്പ് കത്തി കൊണ്ടുവന്നു. സ്വാമിയെ മനപ്പൂര്‍വമല്ല മുറിവേല്‍പ്പിച്ചത്. സ്വാമിയുടെ അടുത്തിരുന്നപ്പോള്‍ കത്തി ചെറുതായൊന്നു വീശി. ലിംഗം 90 ശതമാനം മുറിയാന്‍ മാത്രം ഒന്നും ചെയ്തില്ല. പോലീസ് പറഞ്ഞതനുസരിച്ച് മൊഴിനല്‍കി. കോടതിയിലും ഇതുതന്നെ പറഞ്ഞുവെന്നും പെണ്‍കുട്ടിയുടേതായി പുറത്തുവന്ന ഫോണ്‍ സംഭാഷണത്തില്‍ പറയുന്നു.

സ്വാമിയുടെ ലിംഗം താന്‍ ച്ഛേദിച്ചിട്ടില്ലെന്ന പെണ്‍കുട്ടിയുടെ കത്ത് ഇന്നലെ പുറത്തുവന്നിരുന്നു. ലിംഗം നഷ്ടപ്പെട്ട സ്വാമി ഗംഗേശാനന്ദയുടെ അഭിഭാഷകനയച്ച കത്തിലാണ് പെണ്‍കുട്ടി പോലീസിനെതിരേപോലും ഗുരുതരമായ ആരോപണം ഉന്നയിച്ചിരുന്നത്. സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചത് താനല്ല. ഗംഗേശാനന്ദ തന്നെ ഒരിക്കലും പീഡിപ്പിച്ചിട്ടില്ല. സ്വാമിയുടെ ജനനേന്ദ്രിയും മുറിച്ചത് തന്റെ കൂട്ടുകാരനാണ്.

തന്റെ മൊഴി പോലീസ് കെട്ടിച്ചമച്ചതാണ്. പോലീസ് സ്റ്റേഷനില്‍ എത്തിയതിനു ശേഷം കുടുംബാംഗങ്ങളെപ്പോലും കാണാന്‍ പോലീസ് അനുവദിച്ചില്ലെന്ന് പെണ്‍കുട്ടി കത്തില്‍ ആരോപിക്കുന്നുണ്ട്. അയ്യപ്പദാസ്, അജിത് കുമാര്‍, മനോജ് മുരളീധരന്‍, എന്നിവര്‍ക്ക് സ്വാമിയോട് ശത്രുതയുണ്ടായിരുന്നു. ഇവരാണ് സംഭവത്തിനു പിന്നില്‍ ഗൂഡാലോചന നടത്തിയത്. അയ്യപ്പദാസ് പറഞ്ഞതുപോലെ സ്വാമിയുടെ അടുത്ത് പോയെങ്കിലും മറ്റൊന്നും സംഭവിച്ചില്ല.

തുടര്‍ന്ന് വീട്ടില്‍നിന്നിറങ്ങി ഐ.ജി.സന്ധ്യയുടെ വീടിന്റെ കോളിങ്ബല്ല് അടിച്ചെങ്കിലും ആരും പുറത്തുവന്നില്ല. പിന്നീടാണ് പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചത്. പേട്ട പോലീസ് സ്റ്റേഷനില്‍ എത്തിയശേഷമാണ് എല്ലാം തകിടം മറിഞ്ഞത്. മൊഴി പലതവണ മാറ്റിയെഴുതി. മലയാളം വായിക്കാന്‍ അറിയാത്തതിനാല്‍ പിന്നീട് ഒപ്പിടുക മാത്രമാണ് ചെയ്തതെന്ന് പെണ്‍കുട്ടിയുടെ കത്തില്‍ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് പെണ്‍കുട്ടിയുടെ ഫോണ്‍ സംഭാഷണവും പുറത്തുവന്നിരിക്കുന്നത്.