സംശയരോഗം: യുവാവ് ഭാര്യയെ പരസ്യമായി കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി

ന്യൂഡല്‍ഹി: പാര്‍ക്കില്‍ സര്‍െ്രെപസിനായി കണ്ണടച്ച് നിന്ന ഭാര്യയെ യുവാവ് കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. കഴുത്തില്‍ വയര്‍ ഉപയോഗിച്ച് കുരുക്കിട്ട് ശ്വാസംമുട്ടിച്ചാണ് കൊലപ്പെടുത്തിയത്.

രാജ്യതലസ്ഥാനമായ ഡല്‍ഹിയിലാണ് ദാരുണമായ ഈ സംഭവം അരങ്ങേറിയത്. 24 കാരനായ മനോജ് കുമാറാണ് ഭാര്യ കോമളിനെ കൊലപ്പെടുത്തിയത്. വെള്ളിയാഴ്ച വടക്കന്‍ ഡല്‍ഹിയിലെ ബൊന്റ പാര്‍ക്കില്‍വച്ചാണ് മനോജ് കൃത്യം നടത്തിയത്.

വെള്ളിയാഴ്ച ഭാര്യവീട്ടില്‍ എത്തിയ മനോജ് കോമളിനോട് ഒരു സര്‍്‌പ്രൈസുണ്ടെന്നും പാര്‍ക്കിലേക്ക് പോകാമെന്നും അറിയിച്ചു. ഇത് വിശ്വിച്ച് കോമള്‍ മനോജിനൊപ്പം ഡല്‍ഹി സര്‍വകലാശാലയ്ക്കു സമീപമുള്ള പാര്‍ക്കിലെത്തി. കണ്ണടച്ച് നില്‍ക്കാന്‍ ആവശ്യപ്പെട്ട ശേഷം ക്ലെച്ച് വയര്‍ ഉപയോഗിച്ച് കഴുത്തില്‍ കുരുക്കി ശ്വാസംമുട്ടിച്ച് കോമളിനെ മനോജ് കൊലപ്പെടുത്തി.

കൊലപാതകത്തിനു ശേഷം മനോജ് തന്റെ സുഹൃത്തിനെ വിളിച്ച് സംഭവം അറിയിച്ചു. സുഹൃത്ത് വിവരം പോലീസ് അറിയിച്ചതിനെ തുടര്‍ന്ന് വെള്ളിയാഴ്ച രാത്രി തന്നെ മനോജിനെ പോലീസ് അറസ്റ്റ് ചെയ്തു.

കോമളിന്റെ മൃതദേഹം പാര്‍ക്കില്‍നിന്നും പോലീസ് കണ്ടെടുക്കുകയും ചെയ്തു. മനോജ് അമിതമായി മദ്യപിച്ചിരുന്നു. പോലീസ് ഇയാളുമായി പാര്‍ക്കിലെത്തിയാണ് കോമളിന്റെ മൃതദേഹം കണ്ടെത്തിയത്. ആറ് മണിക്കൂര്‍ നീണ്ട പരിശോധനയ്ക്ക് ശേഷമാണ് മൃതദേഹം കണ്ടെത്തിയത്. മദ്യലഹരിയിലായതിനാല്‍ എവിടെയാണ് മൃതദേഹം ഉപേക്ഷിച്ചതെന്ന് കൃത്യമായി പറയാന്‍ മനോജിന് കഴിയാതിരുന്നതാണ് തെരച്ചില്‍ ബുദ്ധിമുട്ടിലാക്കിയത്.

രണ്ട് വര്‍ഷം മുമ്പാണ് ഇരുവരും തമ്മില്‍ പ്രണയിച്ച് വിവാഹം കഴിച്ചത്. കോമളത്തിന് പരപുരുഷ ബന്ധമുണ്ടെന്ന മനോജ് കുമാറിന്റെ സംശയം പലപ്പോഴും വഴക്കിന് കാരണമായിരുന്നു. കഴിഞ്ഞ കുറച്ചുമാസമായി ഇരുവരും വേര്‍പിരിഞ്ഞു താമസിക്കുകയായിരുന്നു.