‘കടകംപളളി എന്തുകൊണ്ട് അങ്ങനെ പറഞ്ഞുവെന്ന് പരിശോധിക്കും’; പാർട്ടിയും മുഖ്യമന്ത്രിയും വിശദീകരണം തേടുമെന്ന് യെച്ചൂരി

തിരുവനന്തപുരം: ശബരിമയിൽ തെറ്റുപറ്റിയെന്ന മന്ത്രി കടകംപളളി സുരേന്ദ്രന്റെ ഖേദപ്രകടനത്തിൽ വിശദീകരണവുമായി സി പി എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കടകംപളളി എന്തുകൊണ്ട് അങ്ങനെ പറഞ്ഞു എന്ന് പരിശോധിക്കും. ശബരിമല വിശാല ബെഞ്ചിന്റെ പരിഗണനയിലിരിക്കുന്ന വിഷയമാണ്. കോടതിയുടെ പരിഗണനയിലുളള വിഷയത്തിൽ ചർച്ച വേണ്ടെന്നും കടകംപളളി പറഞ്ഞു.

കടകംപളളിയുടെ ഖേദപ്രകടനത്തിൽ മുഖ്യമന്ത്രി വിശദീകരണം തേടും. സംസ്ഥാന കമ്മിറ്റിയും ഇക്കാര്യത്തിൽ വിശദീകരണം തേടും. സത്യവാങ്മൂലം തിരുത്തുമോയെന്നതിന് പ്രസക്തിയില്ല, കഴിഞ്ഞത് കഴിഞ്ഞു. ഇനി അന്തിമ വിധിക്ക് കാത്തിരിക്കണം. വിധിക്ക് ശേഷം വിശദമായ ചർച്ച നടത്തുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ടെന്നും സിതാറാം യെച്ചൂരി മാദ്ധ്യമങ്ങളോട് പറഞ്ഞു.