നായികയായ ഗായികയ്ക്ക് ഹൈടെക് പെണ്‍വാണിഭമെന്ന്

ഗായികയും പ്രമുഖനുമായുള്ള എം.എം.എസ് മുമ്പ് ഇറങ്ങിയിരുന്നു

കൊച്ചിയിലെ ഗായകന്റെ മന്‍മദലീലയായാണ് കരിയര്‍ തുടങ്ങിയത്

 

തിരുവനന്തപുരം: മലയാളത്തിലെ ഗായികയും നായികയുമായ ഒരു താരത്തിന് ഹൈടെക് പെണ്‍വാണിഭ സംഘവുമായി ബന്ധമെന്ന്. ഓപ്പറേഷന്‍ ബിഗ് ഡാഡിയുടെ ഭാഗമായി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ടി.വി ചാനലുകളിലും സ്റ്റാറായ നടിയുടെ ബന്ധം അറിഞ്ഞത്. ഇവര്‍ക്കെതിരെയുള്ള തെളിവുകളും ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഉന്നതങ്ങളില്‍ നിന്നുള്ള സമ്മര്‍ദ്ദം മൂലം ചോദ്യം ചെയ്യാന്‍ പോലും വിളിക്കാന്‍ പൊലീസ് തയ്യാറായില്ല. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളും ചില സിനിമാ നടികളും സംഘത്തില്‍ പെട്ടിട്ടുണ്ട്. ഇടപാടുകാരനെന്ന വ്യാജേന വിളിച്ച ഐ.പി.എസ് ഉദ്യോഗസ്ഥനോട് കസ്റ്റഡിയിലുള്ള പെണ്‍കുട്ടികളെ കുറിച്ചും തുകയും എത്തേണ്ട സ്ഥലവും ഗായിക ആദ്യം പറഞ്ഞിരുന്നു. എന്നാല്‍ എന്തോ സംശയം തോന്നിയതോടെ പിന്നീട് വിളിച്ചിട്ട് ഫോണ്‍ എടുത്തില്ല.

 

കൊച്ചിയിലെ ഗായകനും സംഗീതസംവിധായകനുമായ അന്‍പത്കാരന്റെ ട്രൂപ്പിലൂടെയാണ് ഗായിക വളര്‍ന്ന് വന്നത്. അന്ന് ഗായകനൊപ്പമാണ് ഗായിക താമസിച്ചിരുന്നത്. അയാളുടെ വിദേശ ഷോകളിലെല്ലാം ഗായികയുണ്ടായിരുന്നു. അങ്ങനെയാണ് ചാനലുകളിലേക്കുള്ള വഴിതുറന്നത്. അതിനിടെ പ്രമുഖനായ മറ്റൊരു വ്യക്തിയും ഗായികയും തമ്മിലുള്ള മന്‍മദലീലകളുടെ ക്ലീപ്പിംഗ്‌സ് വൈറലായിരുന്നു. വാട്‌സാപ്പ് വരുന്നതിന് മുമ്പായിരുന്നു അത്. ചാനലിലേക്ക് എത്തിയതോടെ കൊച്ചിയിലെ ഗായകനുമായുള്ള അടുപ്പം കുറഞ്ഞു. പിന്നീട് സ്വന്തം പേരില്‍ സ്റ്റേജ്‌ഷോകള്‍ വിദേശങ്ങളിലടക്കം നടത്തി. വിദേശത്ത് പരിപാടികള്‍ക്ക് പോകുമ്പോള്‍ അവധിദിവസങ്ങളിലായിരിക്കും മിക്കവാറും ഷോ. അല്ലാത്ത ദിവസങ്ങളില്‍ ഗായിക മലര്‍മെത്ത വിരിക്കുകയാണെന്നാണ് സിനിമാ വൃത്തങ്ങള്‍ പറയുന്നത്. ഇതിനിടെ ചില സിനിമകളിലും അഭിനയിച്ചു. അതോടെ എല്ലാത്തരത്തിലുമുള്ള വരുമാനം റോക്കറ്റ് പോലെ കുതിച്ചു. ഹൈക്ലീസ് കസ്റ്റമേഴ്‌സിനെ മാത്രമാണ് ഇപ്പോള്‍ അടുപ്പിക്കുന്നത്.

 

ദുബായില്‍ ഇടയ്ക്കിടെ പോയിവരുന്ന ഗായിക ഇതിനിടെ ഹവാല കണ്ണികളുമായി ചങ്ങാത്തതിലായി. അങ്ങനെ കോടിക്കണക്കിന് രൂപയും സ്വര്‍ണവും നാട്ടിലേക്ക് കടത്തിയെന്ന് ആക്ഷേപമുണ്ടായി. ഇതേ തുടര്‍ന്ന് ആദായനികുതി വകുപ്പ് അധികൃതര്‍ കൊച്ചിയിലെ വീട്ടിലും ഫ്‌ളാറ്റിലും മറ്റും പരിശോധന നടത്തിയിരുന്നു. എന്നാല്‍ ചില ഉന്നതരെ സ്വാധീനിച്ച് ആ സംഭവത്തില്‍ നിന്ന് തടിയൂരി. ഗായികയുടെ അമ്മയാണ് ഇവരുടെ എല്ലാ പരിപാടികള്‍ക്കും ചുക്കാന്‍ പിടിക്കുന്നത്.