പിണറായിയെ വധിച്ചാൽ പണം നൽകാമെന്ന് പറഞ്ഞ കുന്ദന്‍ ചന്ദ്രാവത്തിനെ ആര്‍എസ്എസ് പുറത്താക്കി

പിണറായി വിജയനെ വധിക്കുന്നവർക്ക്  ഒരു കോടി രൂപ നൽകുമെന്ന്  പ്രഖ്യാപിച്ച ആര്‍എസ്എസ് നേതാവ് കുന്ദന്‍ ചന്ദ്രാവത്തിനെ സംഘടനയിൽ നിന്ന് പുറത്താക്കി .

ദേശീയ മാധ്യമങ്ങൾ അടക്കം വിഷയം ഏറ്റെടുത്ത സാഹചര്യത്തിലാണ് ഉജ്ജയിനിയിലെ ആര്‍എസ്.എസ് സഹപ്രചാരക് ആയ കുന്ദന്‍ ചന്ദ്രാവത്തിനെ ചുമതലകളില്‍നിന്ന് നീക്കിയത്.

പിണറായിയുടെ തലക്ക്  ഒരു കോടി രൂപ വിലയിട്ട  ചന്ദ്രാവത്തിന്റെ പ്രസംഗത്തിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. മുതിര്‍ന്ന ആര്‍എസ്എസ് നേതാക്കള്‍ തന്നെ ഈ നടപടി ശരിയല്ലെന്ന് പറഞ്ഞിരുന്നു

കേരളത്തിലെ ആര്‍എസ്എസ് പ്രവര്‍ത്തകർ വ്യപകമായി കൊല്ലപ്പെടുന്നതോർത്ത്    താന്‍ വൈകാരികമായി  പ്രതികരിച്ചതാണ്  പ്രസ്താവന നടത്തുന്നതിന് കാരണമായതെന്ന് കുന്ദന്‍ ചന്ദ്രാവത്ത് അന്ന് തന്നെ വ്യക്തമാക്കിയിരുന്നു .
വിവാദമായ പ്രസംഗത്തിന് ശേഷം കേരളത്തില്‍ നിന്ന് ഭീഷണി കോളുകള്‍ വരുന്നുണ്ടെന്നും വധഭീഷണി ഉണ്ടെന്നും ചന്ദ്രാവത്ത് പറഞ്ഞിരുന്നു. സോഷ്യല്‍ മീഡിയയില്‍ ആക്രമിക്കപ്പെടുന്നതായും പ്രസ്താവനയില്‍ പറയുന്നു.