പ്രേതം സിനിമയിലെ നായികയ്ക്ക് കല്യാണം

തിരുവനന്തപുരം: പ്രേതം സിനിമയിലെ നായിക ശ്രുതി രാമചന്ദ്രന് കല്യാണ ആലോചനകള്‍ തകൃതിയായി നടക്കുന്നു. പ്രേതം സിനിമയിലൂടെയാണ് താരം ശ്രദ്ധേയമായെങ്കിലും രഞ്ജിത്തിന്റെ ഞാനിലൂടെയാണ് താരം സിനിമയിലെത്തുന്നത്. വൈറ്റില ആസാദി കോളജിലെ ആര്‍കിടെക് അധ്യാപികയാണ് ശ്രുതി. വിവാഹം ഉടനെയുണ്ടെങ്കിലും നല്ല കഥാപാത്രം കിട്ടിയാല്‍ സിനിമയില്‍ അഭിനയിക്കുമെന്ന് താരം പറഞ്ഞു. മൈസൂരിലെ സ്‌കൂള്‍ ഓഫ് ഡിസൈനിലായിരുന്നു പഠനം. രണ്ട് വര്‍ഷം മുംബയില്‍ ജോലി ചെയ്തു. പിന്നീട് പി.ജിക്ക് ബാര്‍സിലോണിയയിലേക്ക് പോയി. അമ്മയുടെ അച്ഛന്‍ എസ്.എ നായര്‍ സിനിമയില്‍ പബല്‍സിറ്റി ഡിസൈനറായിരുന്നു. ചെമ്മീന്‍ സിനിമയുടെ സൈറ്റ് ഡിസൈന്‍ ചെയ്യാന്‍ അപ്പൂപ്പനുണ്ടായിരുന്നു. അച്ഛന്‍ രാമചന്ദ്രന്‍ കമ്പനി നടത്തുകയാണ്. അമ്മ ഗീതാ ചന്ദ്രന്‍ കൊച്ചി ചോയ്സ് സ്‌കൂളിലെ വൈസ് പ്രിന്‍സിപ്പലാണ്.
ശ്രുതി എന്നും വര്‍ക്കൗട്ട് ചെയ്യാന്‍ പോകുന്ന ജിമ്മിലാണ് ജയസൂര്യയും വന്നിരുന്നത്. അവിടെ വച്ചുള്ള പരിചയമാണ് ശ്രുതിയ പ്രേതത്തിലെത്തിച്ചത്. ജയസൂര്യ ആദ്യം കഥാപരാത്രത്തെ കുറിച്ച് പറഞ്ഞപ്പോള്‍ താല്‍പര്യം തോന്നിയില്ല. പിന്നീട് രഞ്ജിത് ശങ്കര്‍ കഥ പറഞ്ഞപ്പോഴാണ് ഇഷ്ടമായത്. എന്നാല്‍ പ്രേതത്തിന്റെ മുഴുവന്‍ ക്രഡിറ്റും ജയസൂര്യയ്ക്കും ഭാര്യ സരിതയ്ക്കുമാണ്. പ്രേതമായി അഭിനയിക്കുമ്പോള്‍ മുഖത്ത് മേക്കപ്പ് വേണ്ടെന്ന് സംവിധായകന്‍ പറഞ്ഞപ്പോള്‍ വെള്ള ഡ്രസിന് പകരം കളര്‍ വസ്ത്രം ധരിക്കാമെന്ന് കോസ്റ്റിയൂമറായ സരിതയാണ് പറഞ്ഞത്. അത് ഏറെ ശ്രദ്ധിക്കപ്പെട്ടു. ചിത്രത്തിലെ ബാത്ത് റൂം സീന്‍ ചിത്രീകരിക്കുമ്പോള്‍ ജയസൂര്യയുടെ ഭാര്യ സരിതമാത്രമാണ് ഉണ്ടായിരുന്നത്. അത് തന്നെ വളെ കംഫര്‍ട്ടബിളാക്കിയതായി താരം പറഞ്ഞു. പുതിയ പല ഓഫറുകള്‍ വന്നെങ്കിലും നല്ല കഥാപാത്രങ്ങള്‍ സെലക്ട് ചെയ്ത് അഭിനയിക്കാനാണ് തീരുമാനം.