അശ്ലീല ദൃശ്യങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ മകന്‍ അച്ഛന്റെ ഫോണും ഉപയോഗിച്ചു; അച്ഛന്‍ സംഭവം അറിഞ്ഞത് പൊലീസ് റെയ്ഡിനെത്തിയപ്പോള്‍

ആലപ്പുഴ: കുട്ടികളുടെ അശ്ലീലദൃശ്യങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യുന്നവരെ തേടി റെയ്ഡിന് ഇറങ്ങിയ പൊലീസ് പിടികൂടിയത് അച്ഛനെയും മകനെയും.  അശ്ലീലദൃശ്യങ്ങള്‍ ഡൗണ്‍ലോഡ് രണ്ടുപേരെ തേടിയാണ് തൃക്കുന്നപ്പുഴ പൊലീസ് ഞായറാഴ്ച പുലര്‍ച്ചേ ഒരു വീട്ടിലെത്തിയത്. അപ്പോഴാണ് ഫോണിന്റെ ഉടമകള്‍ അച്ഛനും  മകനുമാണെന്ന് പൊലീസും അറിയുന്നത്.

അമ്പരന്നുപോയ പെലീസ് സംഘം മകനെ വിശദമായി ചോദ്യംചെയ്തപ്പോഴാണ് സത്യം പുറത്തായത്. അശ്ലീല വീഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ അച്ഛന്റെ ഫോണും മകന്‍ ഉപയോഗിക്കുകയായിരുന്നു. അതേസമയം ഇത്തരമൊരു സംഭവം അച്ഛന്‍ അറിഞ്ഞിരുന്നതേയില്ല. ഇതോടെ പൊലീസ് തൃക്കുന്നപ്പുഴ സ്റ്റേഷന്‍പരിധിയിലെ താമസക്കാരനായ 22 വയസുകാരനായ മകനെ അറസ്റ്റ് ചെയ്തു.

കുട്ടികളുടെ അശ്ലീലദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ ഡൗണ്‍ലോഡ് ചെയ്യുകയും സമൂഹമാധ്യമങ്ങള്‍ വഴി പങ്കുവെക്കുകയുംചെയ്തതിന് ആലപ്പുഴയില്‍ രണ്ടു പേര്‍ അറസ്റ്റില്‍. വീയപുരത്തും തൃക്കുന്നപ്പുഴയിലുമുള്ള യുവാക്കളാണ് അറസ്റ്റിലായത്. അശ്ലീലദൃശ്യങ്ങള്‍ ഡൗണ്‍ലോഡ് ചെയ്തതുമായി ബന്ധപ്പെട്ട് ചിങ്ങോലി, പത്തിയൂര്‍ സ്വദേശികളുടെ മൊബൈല്‍ ഫോണുകള്‍ പൊലീസ് പിടിച്ചെടുത്തു. ഫോണുകള്‍ തിരുവനന്തപുരത്തെ ഫൊറന്‍സിക് ലാബില്‍ പരിശോധിച്ചശേഷം പോക്‌സോ നിയമപ്രകാരം നടപടി സ്വീകരിക്കും.

ഞായറാഴ്ച പുലര്‍ച്ചെ സംസ്ഥാനവ്യാപകമായി പൊലീസ് തിരച്ചില്‍ നടത്തി. ഫോണുകളില്‍ കുട്ടികളുടെ ദൃശ്യങ്ങള്‍ സ്ഥിരീകരിച്ചവരെ കൈയോടെ അറസ്റ്റുചെയ്യുകയായിരുന്നു. ഐ.ടി.നിയമം 67 ബി പ്രകാരമാണ് നടപടി. കുട്ടികളുടെ ദൃശ്യങ്ങളാണെന്ന് സ്ഥിരീകരിക്കാന്‍ കഴിയാത്ത കേസുകളിലാണ് ഫോണുകള്‍ പരിശോധനയ്ക്കായി പിടിച്ചെടുത്തത്.