ഞാന്‍ യോനിയില്‍ ക്യാമറ ഒളിപ്പിച്ചല്ല നടക്കുന്നത്; ഋത്വിക്കിന്റെ ശുക്ലം പടര്‍ന്ന പാന്റീസ് സൂക്ഷിക്കേണ്ട കാര്യവുമില്ല: കങ്കണ തുറന്നടിക്കുന്നു

മുംബൈ: ഋത്വിക്-കങ്കറ റണൗട്ട് പ്രണയത്തകര്‍ച്ചയ്ക്ക് ശേഷമുള്ള വാക് പോര് മൂന്ന് മാസമായി കെട്ടടങ്ങിയിരിക്കുകയായിരുന്നു. എന്നാല്‍ കഴിഞ്ഞയാഴ്ച ഒരു ചടങ്ങില്‍ പങ്കെടുക്കാനെത്തിയ കങ്കണ മാധ്യമപ്രവര്‍ത്തകരുടെ മുന്നില്‍വെച്ച് ഋത്വിക്കിനെതിരെ പൊട്ടിത്തെറിച്ചു. താന്‍ ഋത്വിക്കിന് അയച്ച ഇ-മെയിലുകള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ന്ന് കിട്ടിയ വിവരം അറിഞ്ഞപ്പോള്‍ ലോകത്തിന് മുന്നില്‍ തന്നെ തുണിയുരിഞ്ഞ് നിര്‍ത്തിയത് പോലെയാണ് തോന്നിയതെന്ന് താരം വ്യക്തമാക്കി. കങ്കണ മുംബൈയില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന ഡി.എന്‍.എ ദിനപത്രത്തിനോട് പറഞ്ഞ കാര്യങ്ങളുടെ പൂര്‍ണ രൂപം വായിക്കാം…

അച്ഛന്റെ തണലില്‍ കഴിയുന്ന മധ്യവയസ്‌കന്‍

ഋത്വിക് ഇപ്പോഴും അച്ഛന്‍ രാകേഷ് റോഷന്റെ തണലില്‍ കഴിയുന്ന മധ്യവയസ്‌കനാണെന്ന് കങ്കണ ആരോപിച്ചു. ഋത്വികിന് 43 വയസായി, പക്ഷെ ജീവിതത്തില്‍ എന്ത് പ്രശ്നമുണ്ടായാലും അച്ഛനാണ് ഇടപെടുന്നത്. ഇത് എത്രകാലം തുടരാനാകും. പ്രായപൂര്‍ത്തിയായ ഒരു പുരുഷന് അവന്റെ ജീവിതത്തിലെ പ്രശ്നങ്ങള്‍, വിവാദങ്ങളായാലും വിവാഹ ജീവിതമായാലും പരിഹരിക്കാനറിയാം. പിന്നെ എന്തിനാണ് എല്ലായ്പ്പോഴും സൂപ്പര്‍ ഡാഡി മകനെ രക്ഷിക്കാന്‍ ചാടിയിറങ്ങുന്നത്.

യോനിയില്‍ ക്യാറയുമായല്ല നടക്കുന്നത്

എന്നെ സംബന്ധിച്ച് ഋത്വിക്കുമായുണ്ടായിരുന്നത് പ്രണയമാണ്. വളരെ പ്രയാസപ്പെട്ടാണ് അത് മുന്നോട്ട് കൊണ്ടുപോയത്. അവസാനം ദുരന്തത്തില്‍ കലാശിച്ചു. പക്ഷെ, ഞങ്ങളുടെ പ്രണയം ഒരു സെക്സ് സ്‌കാന്‍ഡലായോ, അല്ലെങ്കില്‍ ലോകത്തെ ഏറ്റവും മോശമായ ബന്ധമായോ ആണ് സിനിമ സുഹൃത്തുക്കളുള്‍പ്പെടെ കാണുന്നത്. അതിന് കാരണം ഋത്വിക്കാണ്. ഞാന്‍ വജയ്നയില്‍ ക്യാമറ ഒളിപ്പിച്ചാണ് നടക്കുന്നതെന്ന തമാശ ഋത്വിക് പലരോടും പറഞ്ഞതാണ് ഇതിന് കാരണം. ഞാനുമായി ലൈംഗികതയില്‍ ഏര്‍പ്പെടുന്നവരുടെ ദൃശ്യങ്ങള്‍ തെളിവിനായി സൂക്ഷിച്ച് വയ്ക്കാനാണിതെന്നും ആരോപിച്ചു.

ശുക്ലം പടര്‍ന്ന പാന്റീസ് സൂക്ഷിച്ചിട്ട് എന്തെടുക്കാന്‍?

രണ്ട് പേര്‍ തമ്മില്‍ പ്രണയിക്കുമ്പോള്‍ പല സമ്മാനങ്ങളും കൈമാറും അത് സ്പേം വീണ പാന്റീസുമാകാം മറ്റെന്തുമാകാം. ഒരു സുപ്രഭാതത്തില്‍ ഒരാള്‍ ഉപേക്ഷിച്ച് പോവുകയോ അല്ലെങ്കില്‍ ഇഷ്ടമല്ലെന്ന് പറയുകയോ ചെയ്താല്‍ ആ സമ്മാനം വല്യ തെളിവാകുമെന്ന് വിശ്വസിക്കാന്‍ ഞാനൊരു വിഡ്ഢിയല്ല. ഞാന്‍ ഋത്വിക്കിന്റെ സ്പേം കലര്‍ന്ന പാന്റീസ് സൂക്ഷിച്ച് വച്ചിട്ടുണ്ടെന്നാണ് അയാളുടെ ആക്ഷേപം. ചിലര്‍ പറയുന്നു അതാണ് ഫെമിനിസമെന്ന്. അങ്ങനെയെങ്കില്‍ ഞാന്‍ ഫെമിനിസ്റ്റല്ല. എന്നെക്കൊണ്ട് ഒരാള്‍ക്ക് യാതൊരു ഗുണവും ഇല്ലെങ്കിലോ, അല്ലെങ്കില്‍ എന്നെയൊര്‍ത്ത് അയാള്‍ ലജ്ജിക്കുകയോ, എന്നെ ഉപേക്ഷിക്കുകയോ ചെയ്താല്‍ അയാളോട് ഗുഡ്ബൈ പറയും. അതേ ഇവിടെയും സംഭവിച്ചുള്ളൂ.

മാധ്യമ നടകം

ഈ പ്രശ്നത്തില്‍ തനിക്കെതിരെ യാതൊരു നിയമനടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ല. എല്ലാം മാധ്യമങ്ങളില്‍ കാണുന്ന നാടകം മാത്രം. ഭീഷണികള്‍ ഉണ്ടായിട്ടുണ്ട്. എനിക്കെതിരെ കേസില്ലാത്തതിനാല്‍ ഞാനും നിയമ പോരാട്ടത്തിന് തയ്യാറല്ല. അതേസമയം നിയമ പോരാട്ടം നടത്തണമെന്ന് ധാരാളം ഫെമിനിസ്റ്റുകളുടെ സമ്മര്‍ദ്ദമുണ്ട്. പക്ഷെ, ഞാനൊരു ഫെമിനിസ്റ്റല്ല, സാധാരണ മനുഷ്യന്‍ മാത്രം