ഉമ്മൻ ചാണ്ടിക്ക് കേരളത്തിന് പിന്നാലെ തമിഴ്നാട്ടിലും നിര്‍ണായക ചുതല നല്‍കി കോൺഗ്രസ് നേതൃത്വം

ന്യൂഡല്‍ഹി: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഡി എം കെയുമായുളള സീറ്റ് വിഭജന ചര്‍ച്ചകള്‍ക്ക് ഉമ്മന്‍ ചാണ്ടിയെ നിയോ?ഗിച്ച് എ ഐ സി സി. സ്റ്റാലിനുമായി നടത്തുന്ന കൂടിക്കാഴ്ചകളുടെ ഭാഗമായി അദ്ദേഹം ചെന്നൈയിലെത്തി. പുതുച്ചേരിയില്‍ കോണ്‍?ഗ്രസുമായി സഖ്യമില്ലെന്ന് ഡി എം കെ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും സഖ്യം തുടരാനുളള സാദ്ധ്യതയും ഉമ്മന്‍ ചാണ്ടി തേടുമെന്നാണ് വിവരം.

കോണ്‍?ഗ്രസിന്റെ മാദ്ധ്യമവിഭാ?ഗം മേധാവി രണ്‍ദീപ് സിം?ഗ് സുര്‍ജെവാലയെയും ഉമ്മന്‍ ചാണ്ടിക്കൊപ്പം ചര്‍ച്ചകള്‍ക്കായി നിയോ?ഗിച്ചിട്ടുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഡി എം കെയുമായി ഒരു വിശാല സഖ്യം കോണ്‍?ഗ്രസ് ഉണ്ടാക്കിയിരുന്നു. അത് കോണ്‍?ഗ്രസിന് ഏറെ ?ഗുണം ചെയ്യുകയും ചെയ്തു. തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ വലിയൊരു വിജയം ഡി എം കെ സഖ്യം പ്രതീക്ഷിക്കുന്നുണ്ട്.

ഡി എം കെയുടെ ഭാ?ഗത്ത് നിന്ന് വിട്ടുവീഴ്ച സീറ്റ് വിഭജനത്തില്‍ ഉണ്ടാകുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. തിരഞ്ഞെടുപ്പില്‍ 25 മുതല്‍ 30 വരെ സീറ്റുകള്‍ കോണ്‍ഗ്രസ് ആവശ്യപ്പെടുമെന്നാണ് സൂചന. ഡി എം കെയുമായുളള ചര്‍ച്ചയ്ക്ക് മുമ്പ് ഉമ്മന്‍ ചാണ്ടിയും സുര്‍ജേവാലയും ഉള്‍പ്പെടെയുളളവര്‍ ഉന്നതതല യോഗത്തില്‍ പങ്കെടുത്ത് മണ്ഡലങ്ങള്‍ സംബന്ധിച്ച് ചര്‍ച്ച നടത്തും.