മുന്‍ ഭര്‍ത്താവിന്റെ മരണവിവരമറിഞ്ഞ് ബിഗ് ബോസ് സെറ്റിൽ പൊട്ടിക്കരഞ്ഞ് ഭാഗ്യലക്ഷ്മി

തിരുവനന്തപുരം: ബിഗ് ബോസ് റിയാലിറ്റിഷോയില്‍ വച്ച് മുന്‍ ഭര്‍ത്താവിന്റെ മരണം അറിഞ്ഞ് നടിയും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ ഭാ?ഗ്യലക്ഷ്മി പൊട്ടിക്കരഞ്ഞു. ഭാഗ്യലക്ഷ്മിയുടെ മുന്‍ ഭര്‍ത്താവ് ചിത്രാഞ്ജലി സ്റ്റുഡിയോയിലെ ചീഫ് ക്യാമറാമാനായ രമേശ് കുമാര്‍ കഴിഞ്ഞ ദിവസമാണ് മരിച്ചത്. ബി?ഗ് ബോസ് മത്സരാര്‍ത്ഥിയായ ഭാ?ഗ്യലക്ഷ്മി ഷോയില്‍ വച്ചാണ് മരണവാര്‍ത്ത അറിയുന്നത്. വിവരം അറിഞ്ഞ ഭാഗ്യലക്ഷ്മി പൊട്ടിക്കരയുകയായിരുന്നു.

ഇരു വൃക്കകളും പ്രവര്‍ത്തനരഹിതമായി ഏറെ നാളായി ?ഗുരുതരാവസ്ഥയില്‍ ആയിരുന്നു രമേശ് കുമാര്‍. ബിഗ് ബോസ് ഷോയില്‍ പങ്കെടുക്കാനായി തിരിക്കുന്നതിന് മുമ്പ് രമേശ് കുമാറിനെ നേരിട്ടു പോയി കണ്ടിരുന്നതായി ഭാഗ്യലക്ഷ്മി പറഞ്ഞു. മുന്‍ ഭര്‍ത്താവിന്റെ മരണ വിവരം അറിഞ്ഞ ഭാഗ്യലക്ഷ്മി പൊട്ടി കരയുകയായിരുന്നു. ഏറെ വികാര നിര്‍ഭരമായാണ് ആ വാര്‍ത്തയോട് അവര്‍ പ്രതികരിച്ചത്. എല്ലാക്കാര്യങ്ങളും കുട്ടികളെ ഏല്‍പിച്ചിട്ടുണ്ടെന്നും താനില്ലെങ്കിലും ഒരു കാര്യത്തിനും കുറവുവരുത്താതെ അവര്‍ ചടങ്ങുകള്‍ നടത്തുമെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. രമേശ് കുമാറിന്റെ മരണ വാര്‍ത്ത അറിഞ്ഞു മാനസികമായി തളര്‍ന്ന ഭാഗ്യലക്ഷ്മിയെ സഹമത്സരാര്‍ഥികള്‍ ചേര്‍ന്ന് ഏറെ ശ്രമപ്പെട്ടാണ് ആശ്വസിപ്പിച്ചത്.

1985ലാണ് ഭാഗ്യലക്ഷ്മിയും രമേശ് കുമാറും വിവാഹതിരാകുന്നത്. 2011ല്‍ ഇരുവരും പിരിഞ്ഞു താമസിക്കാന്‍ തുടങ്ങി. 2014 ല്‍ വിവാഹ ബന്ധം വേര്‍പെടുത്തി. സച്ചിന്‍, നിഥിന്‍ എന്നിങ്ങനെ രണ്ട് ആണ്‍മക്കളാണ് രമേശ് കുമാറിനും ഭാഗ്യലക്ഷ്മിയ്ക്കും ഉള്ളത്. ഭാഗ്യലക്ഷ്മി ബിഗ് ബോസ് സീസണ്‍ മൂന്നില്‍ പങ്കെടുത്തു കൊണ്ടിരിക്കുകയാണ്. മാര്‍ച്ച് 23ന് രാത്രി 10.35ന് ഭാഗ്യലക്ഷ്മിയെ കണ്‍ഫഷന്‍ മുറിയിലേക്ക് വിളിച്ചു വരുത്തിയാണ് രമേശ് മരിച്ച കാര്യം അറിയിച്ചത്.

മുന്‍ ഭര്‍ത്താവിന്റെ അന്ത്യ കര്‍മങ്ങള്‍ നിര്‍വഹിക്കാന്‍ വീട്ടിലേക്ക് പോകണമോയെന്ന് ബിഗ് ബോസ് ഭാഗ്യലക്ഷ്മിയോട് ചോദിച്ചു. എന്നാല്‍, തങ്ങള്‍ വര്‍ങ്ങള്‍ക്കു മുമ്പേ വിവാഹ മോചിതരായവരാണെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു. ഈ സമയത്ത് താന്‍ രമേശിന്റെ വീട്ടിലേക്ക് പോകുന്നത് ഉചിതമാകില്ലെന്നും തന്റെ ആണ്‍മക്കള്‍ അന്ത്യകര്‍മങ്ങള്‍ ചെയ്യണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.