ഒരേ വേദിയില്‍ അവാര്‍ഡ് വാങ്ങിയെങ്കിലും പൃഥ്വിരാജും മല്ലികാ സുകുമാരനും കണ്ടുമുട്ടിയില്ല

തിരുവനന്തപുരം: മാസത്തില്‍ ഒന്നോ രണ്ടോ തവണയാണ് പൃഥ്വിരാജ് അമ്മ മല്ലികാസുകുമാരാനെ കാണുന്നത്. രാജു സിനിമകളുടെ ഷൂട്ടിംഗിലും അമ്മ ബഹ്‌റിനില്‍ ബിസിനസിന്റെ തിരക്കിലുമാണ്. തിരക്കുകള്‍ കാരണം കൊച്ചിയില്‍ ഫ്‌ളാറ്റ് വാങ്ങിയാണ് രാജു കഴിയുന്നത്. വീട്ടില്‍ താമസിക്കുന്നതാണ് ഇഷ്ടമെങ്കിലും വേറെ വഴിയില്ല. അടുത്തിടെ ഫിലിംക്രിട്ടിക്‌സ് അവാര്‍ഡില്‍ മികച്ച നടനുള്ള പുരസ്‌ക്കാരം വാങ്ങാന്‍ ഹൈദരാബാദില്‍ നിന്നാണ് പൃഥ്വിരാജ് എത്തിയത്. മല്ലികസുകുമാരന് സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌ക്കാരം പ്രഖ്യാപിച്ചിരുന്നതിനാല്‍ തിരുവനന്തപുരത്ത് നിന്ന് അവര്‍ നേരത്തെ കൊച്ചിയിലെത്തി. എന്നാല്‍ പൃഥ്വിരാജ് വരാന്‍ വൈകുമെന്ന് ചടങ്ങിനെത്തിയപ്പോഴേ അവര്‍ പറഞ്ഞു.

ഫ്‌ളൈറ്റ് വൈകിയത് കാരണം പൃഥ്വിരാജ് പറഞ്ഞതിലും വൈകുമെന്ന് മനസ്സിലാക്കിയപ്പോള്‍ മല്ലികാ സുകുമാരന്‍ അവാര്‍ഡും വാങ്ങി തിരുവനന്തപുരത്തേക്ക് തിരിച്ചു. അടുത്ത ദിവസം അവിടെ ഒരു ചടങ്ങില്‍ പങ്കെടുക്കണമായിരുന്നു. ഇതോടെ അമ്മയെയും മകനെയും ഓരേ വേദിയല്‍ അണിനിരത്താന്‍ ആഗ്രഹിച്ച സംഘാടകരും ഇരുവരെയും ഒരുമിച്ച് കാണാന്‍ കാത്തിരുന്ന കാണികളും നിരാശരായി. വൈകിവന്ന വസന്തം പോലെയാണ് തനിക്കീ അവാര്‍ഡെന്ന് മല്ലികാ സുകുമാരന്‍ പറഞ്ഞു. എന്ന് നിന്റെ മൊയ്തീനിലെ പ്രകടനത്തിനാണ് പൃഥ്വിരാജിന് അവാര്‍ഡ് കിട്ടിയത്. അമ്മയ്‌ക്കൊപ്പം അവാര്‍ഡ് ലഭിച്ചതിന്റെ സന്തോഷം മറച്ചുയ്ക്കാന്‍ പൃഥ്വിരാജും മറന്നില്ല.